പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, കുഞ്ഞിന് അര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയാറാകാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നതെന്നത് ഭയപ്പെടുത്തുന്നു
തനിക്കും കുഞ്ഞിനും നീതി കിട്ടിയെന്ന് അച്ഛന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. പിങ്ക് പൊലീസിന്റെ പെരുമാറ്റത്തേക്കാള്‍ വേദനിപ്പിച്ചത് സര്‍ക്കാരിന്റെ നിലപാടായിരുന്നു എന്നും നഷ്ടപരിഹാരത്തുകയ്ക്കുവേണ്ടിയല്ല നീതിക്കുവേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു
യൂണീഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പൊലീസ് കരുതുന്നതെന്ന് കോടതി ചോദിച്ചു. കുട്ടിക്കായി സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കുക എന്ന് ചോദിച്ച കോടതി, നടപടിയുണ്ടായില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്നും വ്യക്തമാക്കി.
'പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ ഒരു സ്ത്രീയാണോ, പൊലീസ് ഇത്തരത്തില്‍ പെരുമാറുന്നതുകൊണ്ട് ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നുണ്ട്. ചില പൊലീസുകാര്‍ക്ക് കാക്കിയിട്ടതിന്റെ അഹങ്കാരമാണ്. പൊലീസ് യൂണീഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. എല്ലാ പൊലീസുകാരും അത് മനസിലാക്കണം.
അതിനിടെ, പൊലീസ് ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പൊലീസ് പട്ടികജാതി കമ്മീഷന് റിപ്പോർട്ട് നൽകിയത്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിലുള്ളത്. സംഭവം പുറത്ത് വന്നതിന് ശേഷം ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്
താന്‍ മൊബൈല്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കുന്നത് കണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞത്. മകള്‍ കരയാന്‍ തുടങ്ങിയതോടെ പൊലീസുകാര്‍ ആളുകളെ വിളിച്ചുകൂട്ടി പരസ്യമായി ദേഹപരിശോധന നടത്തണമെന്ന് പറഞ്ഞു എന്നാണ് ജയചന്ദ്രന്‍ ആരോപിക്കുന്നത്.